📖 0/604 പേജുകൾ വായിച്ചു
📄 535
يَطُوفُ عَلَيۡهِمۡ وِلۡدَٰنٌ مُّخَلَّدُونَ  ۝١٧ بِأَكۡوَابٍ وَأَبَارِيقَ وَكَأۡسٍ مِّن مَّعِينٍ  ۝١٨ لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ  ۝١٩ وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ  ۝٢٠ وَلَحۡمِ طَيۡرٍ مِّمَّا يَشۡتَهُونَ  ۝٢١ وَحُورٌ عِينٌ  ۝٢٢ كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ  ۝٢٣ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ  ۝٢٤ لَا يَسۡمَعُونَ فِيهَا لَغۡوًا وَلَا تَأۡثِيمًا  ۝٢٥ إِلَّا قِيلًا سَلَٰمًا سَلَٰمًا  ۝٢٦ وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ  ۝٢٧ فِي سِدۡرٍ مَّخۡضُودٍ  ۝٢٨ وَطَلۡحٍ مَّنضُودٍ  ۝٢٩ وَظِلٍّ مَّمۡدُودٍ  ۝٣٠ وَمَآءٍ مَّسۡكُوبٍ  ۝٣١ وَفَٰكِهَةٍ كَثِيرَةٍ  ۝٣٢ لَّا مَقۡطُوعَةٍ وَلَا مَمۡنُوعَةٍ  ۝٣٣ وَفُرُشٍ مَّرۡفُوعَةٍ  ۝٣٤ إِنَّآ أَنشَأۡنَٰهُنَّ إِنشَآءً  ۝٣٥ فَجَعَلۡنَٰهُنَّ أَبۡكَارًا  ۝٣٦ عُرُبًا أَتۡرَابًا  ۝٣٧ لِّأَصۡحَٰبِ ٱلۡيَمِينِ  ۝٣٨ ثُلَّةٌ مِّنَ ٱلۡأَوَّلِينَ  ۝٣٩ وَثُلَّةٌ مِّنَ ٱلۡأٓخِرِينَ  ۝٤٠ وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ  ۝٤١ فِي سَمُومٍ وَحَمِيمٍ  ۝٤٢ وَظِلٍّ مِّن يَحۡمُومٍ  ۝٤٣ لَّا بَارِدٍ وَلَا كَرِيمٍ  ۝٤٤ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ  ۝٤٥ وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ  ۝٤٦ وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ  ۝٤٧ أَوَءَابَآؤُنَا ٱلۡأَوَّلُونَ  ۝٤٨ قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ  ۝٤٩ لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٍ مَّعۡلُومٍ  ۝٥٠
56:17
يَطُوفُ عَلَيۡهِمۡ وِلۡدَٰنٌ مُّخَلَّدُونَ  ۝١٧
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
56:18
بِأَكۡوَابٍ وَأَبَارِيقَ وَكَأۡسٍ مِّن مَّعِينٍ  ۝١٨
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
56:19
لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ  ۝١٩
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
56:20
وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ  ۝٢٠
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
56:21
وَلَحۡمِ طَيۡرٍ مِّمَّا يَشۡتَهُونَ  ۝٢١
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
56:22
وَحُورٌ عِينٌ  ۝٢٢
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
56:23
كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ  ۝٢٣
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
56:24
جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ  ۝٢٤
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
56:25
لَا يَسۡمَعُونَ فِيهَا لَغۡوًا وَلَا تَأۡثِيمًا  ۝٢٥
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
56:26
إِلَّا قِيلًا سَلَٰمًا سَلَٰمًا  ۝٢٦
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
56:27
وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ  ۝٢٧
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
56:28
فِي سِدۡرٍ مَّخۡضُودٍ  ۝٢٨
മുള്ളിലാത്ത ഇലന്തമരം,
56:29
وَطَلۡحٍ مَّنضُودٍ  ۝٢٩
അടുക്കടുക്കായി കുലകളുള്ള വാഴ,
56:30
وَظِلٍّ مَّمۡدُودٍ  ۝٣٠
വിശാലമായ തണല്‍,
56:31
وَمَآءٍ مَّسۡكُوبٍ  ۝٣١
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
56:32
وَفَٰكِهَةٍ كَثِيرَةٍ  ۝٣٢
ധാരാളം പഴവര്‍ഗങ്ങള്‍,
56:33
لَّا مَقۡطُوعَةٍ وَلَا مَمۡنُوعَةٍ  ۝٣٣
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
56:34
وَفُرُشٍ مَّرۡفُوعَةٍ  ۝٣٤
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
56:35
إِنَّآ أَنشَأۡنَٰهُنَّ إِنشَآءً  ۝٣٥
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
56:36
فَجَعَلۡنَٰهُنَّ أَبۡكَارًا  ۝٣٦
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
56:37
عُرُبًا أَتۡرَابًا  ۝٣٧
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
56:38
لِّأَصۡحَٰبِ ٱلۡيَمِينِ  ۝٣٨
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.
56:39
ثُلَّةٌ مِّنَ ٱلۡأَوَّلِينَ  ۝٣٩
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
56:40
وَثُلَّةٌ مِّنَ ٱلۡأٓخِرِينَ  ۝٤٠
പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
56:41
وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ  ۝٤١
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
56:42
فِي سَمُومٍ وَحَمِيمٍ  ۝٤٢
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
56:43
وَظِلٍّ مِّن يَحۡمُومٍ  ۝٤٣
കരിമ്പുകയുടെ തണല്‍
56:44
لَّا بَارِدٍ وَلَا كَرِيمٍ  ۝٤٤
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
56:45
إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ  ۝٤٥
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
56:46
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ  ۝٤٦
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
56:47
وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ  ۝٤٧
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
56:48
أَوَءَابَآؤُنَا ٱلۡأَوَّلُونَ  ۝٤٨
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
56:49
قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ  ۝٤٩
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
56:50
لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٍ مَّعۡلُومٍ  ۝٥٠
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.


📚Juz 27 📄535 / 604



Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Monday, August 31, 2026

Don't forget us in your sincere prayers