Surah Al-Qiyamah with Malayalam

  1. Surah mp3
  2. More
  3. Malayalam
The Holy Quran | Quran translation | Language Malayalam | Surah Qiyamah | القيامة - Ayat Count 40 - The number of the surah in moshaf: 75 - The meaning of the surah in English: The Day of Resurrection.

لَا أُقْسِمُ بِيَوْمِ الْقِيَامَةِ(1)

 ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ(2)

 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.

أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ(3)

 മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?

بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ(4)

 അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.

بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ(5)

 പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ(6)

 എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.

فَإِذَا بَرِقَ الْبَصَرُ(7)

 എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും

وَخَسَفَ الْقَمَرُ(8)

 ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും

وَجُمِعَ الشَّمْسُ وَالْقَمَرُ(9)

 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!

يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ(10)

 അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.

كَلَّا لَا وَزَرَ(11)

 ഇല്ല. യാതൊരു രക്ഷയുമില്ല.

إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ(12)

 നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.

يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ(13)

 അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.

بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ(14)

 തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.

وَلَوْ أَلْقَىٰ مَعَاذِيرَهُ(15)

 അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ(16)

 നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ(17)

 തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.

فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ(18)

 അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.

ثُمَّ إِنَّ عَلَيْنَا بَيَانَهُ(19)

 പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.

كَلَّا بَلْ تُحِبُّونَ الْعَاجِلَةَ(20)

 അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.

وَتَذَرُونَ الْآخِرَةَ(21)

 പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ(22)

 ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും

إِلَىٰ رَبِّهَا نَاظِرَةٌ(23)

 അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.

وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ(24)

 ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.

تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ(25)

 ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.

كَلَّا إِذَا بَلَغَتِ التَّرَاقِيَ(26)

 അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,

وَقِيلَ مَنْ ۜ رَاقٍ(27)

 മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,

وَظَنَّ أَنَّهُ الْفِرَاقُ(28)

 അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,

وَالْتَفَّتِ السَّاقُ بِالسَّاقِ(29)

 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,

إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ(30)

 അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.

فَلَا صَدَّقَ وَلَا صَلَّىٰ(31)

 എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.

وَلَٰكِن كَذَّبَ وَتَوَلَّىٰ(32)

 പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ(33)

 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി

أَوْلَىٰ لَكَ فَأَوْلَىٰ(34)

 (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ(35)

 വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى(36)

 മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!

أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ(37)

 അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ(38)

 പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ(39)

 അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ(40)

 അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?


More surahs in Malayalam:


Al-Baqarah Al-'Imran An-Nisa'
Al-Ma'idah Yusuf Ibrahim
Al-Hijr Al-Kahf Maryam
Al-Hajj Al-Qasas Al-'Ankabut
As-Sajdah Ya Sin Ad-Dukhan
Al-Fath Al-Hujurat Qaf
An-Najm Ar-Rahman Al-Waqi'ah
Al-Hashr Al-Mulk Al-Haqqah
Al-Inshiqaq Al-A'la Al-Ghashiyah

Download surah Al-Qiyamah with the voice of the most famous Quran reciters :

surah Al-Qiyamah mp3 : choose the reciter to listen and download the chapter Al-Qiyamah Complete with high quality
surah Al-Qiyamah Ahmed El Agamy
Ahmed Al Ajmy
surah Al-Qiyamah Bandar Balila
Bandar Balila
surah Al-Qiyamah Khalid Al Jalil
Khalid Al Jalil
surah Al-Qiyamah Saad Al Ghamdi
Saad Al Ghamdi
surah Al-Qiyamah Saud Al Shuraim
Saud Al Shuraim
surah Al-Qiyamah Abdul Basit Abdul Samad
Abdul Basit
surah Al-Qiyamah Abdul Rashid Sufi
Abdul Rashid Sufi
surah Al-Qiyamah Abdullah Basfar
Abdullah Basfar
surah Al-Qiyamah Abdullah Awwad Al Juhani
Abdullah Al Juhani
surah Al-Qiyamah Fares Abbad
Fares Abbad
surah Al-Qiyamah Maher Al Muaiqly
Maher Al Muaiqly
surah Al-Qiyamah Muhammad Siddiq Al Minshawi
Al Minshawi
surah Al-Qiyamah Al Hosary
Al Hosary
surah Al-Qiyamah Al-afasi
Mishari Al-afasi
surah Al-Qiyamah Yasser Al Dosari
Yasser Al Dosari


Friday, May 3, 2024

لا تنسنا من دعوة صالحة بظهر الغيب