സൂറ അബസ
PDF —
42 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അബസ pdf — ഡൗൺലോഡ് (മലയാളം)

സൂറ അബസ pdf മലയാളം — ഡൗൺലോഡ് സൂറ അബസ വിവർത്തനം. അബസ (Meccan) 42 ആയത്ത്.

Related



സൂറ അബസ
42 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒﭓ
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
ﭔﭕﭖﭗ
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
ﭘﭙﭚﭛﭜ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
ﭝﭞﭟﭠﭡ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
ﭢﭣﭤﭥ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
ﭦﭧﭨﭩ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
ﭪﭫﭬﭭﭮ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
ﭯﭰﭱﭲﭳ
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
ﭴﭵﭶ
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
ﭷﭸﭹﭺ
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
ﭻﭼﭽﭾ
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
ﭿﮀﮁﮂ
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
ﮃﮄﮅﮆ
ആദരണീയമായ ചില ഏടുകളിലാണത്‌.
ﮇﮈﮉ
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
ﮊﮋﮌ
ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
ﮍﮎﮏ
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
ﮐﮑﮒﮓﮔ
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
ﮕﮖﮗﮘﮙ
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
ﮚﮛﮜﮝﮞ
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ﮟﮠﮡﮢ
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
ﮣﮤﮥﮦ
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
ﮧﮨﮩﮪﮫ
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
ﮬﮭﮮﮯﮰﮱ
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
ﯓﯔﯕﯖﯗ
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
ﯘﯙﯚﯛﯜ
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
ﯝﯞﯟﯠﯡ
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
ﯢﯣﯤﯥ
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
ﯦﯧﯨ
മുന്തിരിയും പച്ചക്കറികളും
ﯩﯪﯫ
ഒലീവും ഈന്തപ്പനയും
ﯬﯭﯮ
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
ﯯﯰﯱ
പഴവര്‍ഗവും പുല്ലും.
ﯲﯳﯴﯵ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
ﯶﯷﯸﯹ
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
ﯺﯻﯼﯽﯾﯿ
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
ﰀﰁﰂ
തന്‍റെ മാതാവിനെയും പിതാവിനെയും.
ﰃﰄﰅ
തന്‍റെ ഭാര്യയെയും മക്കളെയും.
ﰆﰇﰈﰉﰊﰋﰌ
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
ﰍﰎﰏﰐ
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
ﰑﰒﰓ
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
ﰔﰕﰖﰗﰘ
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
ﭑﭒﭓ
അവയെ കൂരിരുട്ട് മൂടിയിരിക്കും.
ﭔﭕﭖﭗﭘ
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers