📖 0/604 പേജുകൾ വായിച്ചു
📄 576
إِنَّهُۥ فَكَّرَ وَقَدَّرَ  ۝١٨ فَقُتِلَ كَيۡفَ قَدَّرَ  ۝١٩ ثُمَّ قُتِلَ كَيۡفَ قَدَّرَ  ۝٢٠ ثُمَّ نَظَرَ  ۝٢١ ثُمَّ عَبَسَ وَبَسَرَ  ۝٢٢ ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ  ۝٢٣ فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٌ يُؤۡثَرُ  ۝٢٤ إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ  ۝٢٥ سَأُصۡلِيهِ سَقَرَ  ۝٢٦ وَمَآ أَدۡرَىٰكَ مَا سَقَرُ  ۝٢٧ لَا تُبۡقِي وَلَا تَذَرُ  ۝٢٨ لَوَّاحَةٌ لِّلۡبَشَرِ  ۝٢٩ عَلَيۡهَا تِسۡعَةَ عَشَرَ  ۝٣٠ وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةًۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةً لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنًا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ  ۝٣١ كـَلَّا وَٱلۡقَمَرِ  ۝٣٢ وَٱلَّيۡلِ إِذۡ أَدۡبَرَ  ۝٣٣ وَٱلصُّبۡحِ إِذَآ أَسۡفَرَ  ۝٣٤ إِنَّهَا لَإِحۡدَى ٱلۡكُبَرِ  ۝٣٥ نَذِيرًا لِّلۡبَشَرِ  ۝٣٦ لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ  ۝٣٧ كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ  ۝٣٨ إِلَّآ أَصۡحَٰبَ ٱلۡيَمِينِ  ۝٣٩ فِي جَنَّٰتٍ يَتَسَآءَلُونَ  ۝٤٠ عَنِ ٱلۡمُجۡرِمِينَ  ۝٤١ مَا سَلَكَكُمۡ فِي سَقَرَ  ۝٤٢ قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ  ۝٤٣ وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ  ۝٤٤ وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ  ۝٤٥ وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ  ۝٤٦ حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ  ۝٤٧
74:18
إِنَّهُۥ فَكَّرَ وَقَدَّرَ  ۝١٨
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
74:19
فَقُتِلَ كَيۡفَ قَدَّرَ  ۝١٩
അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
74:20
ثُمَّ قُتِلَ كَيۡفَ قَدَّرَ  ۝٢٠
വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
74:21
ثُمَّ نَظَرَ  ۝٢١
പിന്നീട് അവനൊന്നു നോക്കി.
74:22
ثُمَّ عَبَسَ وَبَسَرَ  ۝٢٢
പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
74:23
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ  ۝٢٣
പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
74:24
فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٌ يُؤۡثَرُ  ۝٢٤
എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
74:25
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ  ۝٢٥
ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
74:26
سَأُصۡلِيهِ سَقَرَ  ۝٢٦
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.
74:27
وَمَآ أَدۡرَىٰكَ مَا سَقَرُ  ۝٢٧
സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
74:28
لَا تُبۡقِي وَلَا تَذَرُ  ۝٢٨
അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
74:29
لَوَّاحَةٌ لِّلۡبَشَرِ  ۝٢٩
അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.
74:30
عَلَيۡهَا تِسۡعَةَ عَشَرَ  ۝٣٠
അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.
74:31
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةًۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةً لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنًا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ  ۝٣١
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
74:32
كـَلَّا وَٱلۡقَمَرِ  ۝٣٢
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
74:33
وَٱلَّيۡلِ إِذۡ أَدۡبَرَ  ۝٣٣
രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
74:34
وَٱلصُّبۡحِ إِذَآ أَسۡفَرَ  ۝٣٤
പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
74:35
إِنَّهَا لَإِحۡدَى ٱلۡكُبَرِ  ۝٣٥
തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
74:36
نَذِيرًا لِّلۡبَشَرِ  ۝٣٦
മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
74:37
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ  ۝٣٧
അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.
74:38
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ  ۝٣٨
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.
74:39
إِلَّآ أَصۡحَٰبَ ٱلۡيَمِينِ  ۝٣٩
വലതുപക്ഷക്കാരൊഴികെ.
74:40
فِي جَنَّٰتٍ يَتَسَآءَلُونَ  ۝٤٠
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
74:41
عَنِ ٱلۡمُجۡرِمِينَ  ۝٤١
കുറ്റവാളികളെപ്പറ്റി
74:42
مَا سَلَكَكُمۡ فِي سَقَرَ  ۝٤٢
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.
74:43
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ  ۝٤٣
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
74:44
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ  ۝٤٤
ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
74:45
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ  ۝٤٥
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
74:46
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ  ۝٤٦
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
74:47
حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ  ۝٤٧
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.


📚Juz 29 📄576 / 604



Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Tuesday, September 1, 2026

Don't forget us in your sincere prayers