എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
🌐 Additional reference in தமிழ்
🌐 தமிழ்
அல்லாஹ்விடத்திலும், அவனுடைய தூதரிடத்திலும் முஷ்ரிக்குகளுக்கு எப்படி உடன்படிக்கை இருக்க முடியும்? ஆனால், நீங்கள் மஸ்ஜிதுல் ஹராம் (கஃபத்துல்லாஹ்) முன் (எவர்களுடன்) உடன்படிக்கை செய்து கொண்டீர்களோ, அவர்களைத் தவிர அவர்கள் (தம் உடன்படிக்கைப்படி) உங்களுடன் நேர்மையாக நடந்து கொள்ளும்வரை நீங்களும் அவர்களுடன் நேர்மையாக நடந்துகொள்ளுங்கள் - நிச்சயமாக அல்லாஹ் பயபக்தியுடையோரை நேசிக்கின்றான்.
അല്ലാഹുവിങ്കലും അവന്റെ റസൂലിങ്കലും ബഹുദൈവവിശ്വാസികൾക്ക് (മുശ്രിക്കുകൾക്ക്) ഒരു കരാർ എങ്ങനെ ഉണ്ടാകും? അവർ കരാറുകൾ ലംഘിക്കുകയും വഞ്ചന കാണിക്കുകയും ചെയ്യുന്നവരാണല്ലോ. അവർക്ക് യാതൊരു കരാറും അർഹതയില്ല എന്നാണ് ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഹുദൈബിയ്യ സന്ധിയുടെ സമയത്ത് മസ്ജിദുൽ ഹറാമിന്റെ സമീപത്തുവച്ച് നിങ്ങൾ കരാർ ചെയ്തവർ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവർ കരാറിൽ ഉറച്ചുനിന്ന് അത് ലംഘിക്കാതിരിക്കുന്ന കാലത്തോളം നിങ്ങളും അവരോടുള്ള കരാറിൽ ഉറച്ചുനിൽക്കണം. അവർ നിങ്ങളോട് നേരായ നിലപാട് സ്വീകരിച്ചാൽ നിങ്ങളും അവരോട് നേരായ നിലപാട് സ്വീകരിക്കുക. കാരണം, തങ്ങളുടെ കരാറുകൾ നിറവേറ്റുകയും അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുകയും വിലക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന സൂക്ഷ്മതയുള്ളവരെ അല്ലാഹു സ്നേഹിക്കുന്നു.
പ്രയോജനങ്ങൾ:
കരാർ പാലിക്കൽ ഇസ്ലാമിന്റെ അടിസ്ഥാന ധാർമ്മികതകളിൽ ഒന്നാണ്. ശത്രുക്കളുമായി ചെയ്യുന്ന കരാറുകൾ പോലും അവർ അത് പാലിക്കുന്നിടത്തോളം നാം പാലിക്കൽ നിർബന്ധമാണ്.
ബഹുദൈവവിശ്വാസികളുടെ കാര്യത്തിൽ പോലും വഞ്ചനയും കരാർ ലംഘനവും അംഗീകരിക്കപ്പെട്ടതല്ല. നമ്മുടെ നിലപാട് എപ്പോഴും നീതിയുക്തവും സത്യസന്ധവുമായിരിക്കണം.
അല്ലാഹുവിന്റെ സ്നേഹം നേടാനുള്ള മാർഗ്ഗം സൂക്ഷ്മത (തഖ്‌വ) ആണ്. കരാർ പാലിക്കൽ, കൽപ്പനകൾ അനുസരിക്കൽ, വിലക്കുകൾ വർജ്ജിക്കൽ എന്നിവയിലൂടെയാണ് ഒരാൾ ദൈവസ്നേഹത്തിന് അർഹനാകുന്നത്.
ഇസ്ലാമിക രാഷ്ട്രീയവും നയതന്ത്രവും അധിഷ്ഠിതമായിരിക്കുന്നത് സത്യസന്ധതയിലും വിശ്വാസ്യതയിലുമാണ്, വഞ്ചനയിലല്ല.
എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.
എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അതെങ്ങനെ (നിലനില്‍ക്കും?) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ അവന്‍റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.