Yaaa ayyuhal lazeena aamanoo laa taqooloo raa`inaa wa qoolun zurnaa wasma`oo; wa lilkaafireena `azaabun aleem
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
🌐 Additional reference in தமிழ்
🌐 தமிழ்
ஈமான் கொண்டோரே! நீங்கள் (நம் ரஸூலைப் பார்த்து இரண்டு அர்த்தம் கொடுக்கும் சொல்லாகிய) 'ராயினா' என்று சொல்லாதீர்கள். (இதற்குப் பதிலாக அன்புடன் நோக்குவீர்களாக என்னும் பொருளைத் தரும் சொல்லாகிய) 'உன்ளுர்னா' என்று கூறுங்கள். இன்னும், அவர் சொல்வதைக் கேளுங்கள். மேலும் காஃபிர்களுக்குத் துன்பம் தரும் வேதனையும் உண்டு.
رَاعِنَا: ഞങ്ങളെ ശ്രദ്ധിക്കുക, ഞങ്ങളുടെ സംസാരം കേൾക്കുക എന്നർത്ഥം. എന്നാൽ യഹൂദന്മാർ ഈ വാക്ക് വളച്ചൊടിച്ച് നബി(ﷺ)യെ അപമാനിക്കാൻ ഉപയോഗിച്ചിരുന്നു.
انظُرْنَا: ഞങ്ങളെ നോക്കുക, ഞങ്ങളെ കാത്തിരിക്കുക, ഞങ്ങളോട് സംസാരിക്കുക എന്നർത്ഥം.
وَاسْمَعُوا: നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
വ്യാഖ്യാനം:
വിശ്വസിച്ചവരേ, നിങ്ങൾ നബി(ﷺ)യോട് "رَاعِنَا" (റാഇനാ) എന്ന് പറയരുത്. കാരണം യഹൂദന്മാർ ഈ വാക്ക് വളച്ചൊടിച്ച് നബി(ﷺ)യെ അപമാനിക്കാൻ ഉപയോഗിച്ചിരുന്നു. അവർ അത് "വിഡ്ഢി" അല്ലെങ്കിൽ "ഭോഷൻ" എന്ന അർത്ഥത്തിൽ ഉപയോഗിച്ചു. അതിനാൽ അല്ലാഹു മുസ്ലിംകളോട് ഈ വാക്ക് ഉപയോഗിക്കുന്നത് വിലക്കി. പകരം "انظُرْنَا" (ഉൻളുർനാ) എന്ന് പറയാൻ കൽപ്പിച്ചു. അതായത് "ഞങ്ങളെ നോക്കുക, ഞങ്ങളെ കാത്തിരിക്കുക, ഞങ്ങളോട് സംസാരിക്കുക" എന്നർത്ഥം. ഇത് ശ്രേഷ്ഠവും സുരക്ഷിതവുമായ വാക്കാണ്. കൂടാതെ നിങ്ങൾക്ക് കൽപ്പിക്കപ്പെടുന്ന കാര്യങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. സത്യനിഷേധികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
പ്രയോജനങ്ങൾ:
മുസ്ലിംകൾ അവരുടെ സംസാരത്തിൽ മര്യാദയും സൽസ്വഭാവവും പാലിക്കണം. അപമാനകരമോ ദുരുദ്ദേശ്യത്തോടെയോ ഉള്ള വാക്കുകൾ ഒഴിവാക്കണം.
ശത്രുക്കൾ ഉപയോഗിക്കുന്ന വാക്കുകളും രീതികളും മുസ്ലിംകൾ സ്വീകരിക്കരുത്. അവരെ അനുകരിക്കുന്നത് വിലക്കപ്പെട്ടതാണ്.
നബി(ﷺ)യോടും മറ്റുള്ളവരോടും സംസാരിക്കുമ്പോൾ മാന്യമായ വാക്കുകൾ തിരഞ്ഞെടുക്കണം.
അല്ലാഹുവിന്റെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ മുഖ്യമുദ്ര.
അല്ലാഹുവിനെയും അവന്റെ റസൂലിനെയും അപമാനിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് ഇതിൽ അടങ്ങിയിരിക്കുന്നു.
ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍!
ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്.
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.