ആൽ-ഇംറാൻ · 51/200
വിവർത്തനം ലിപ്യന്തരണം — സൂറ ആൽ-ഇംറാൻ
إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُّسْتَقِيمٌ ۝٥١
Innal laaha Rabbee wa Rabbukum fa`budooh; haazaa Siraatum Mustaqeem
📖 മലയാളത്തിൽ
തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • رَبِّي – എന്റെ രക്ഷിതാവ് / സംരക്ഷകൻ
  • فَاعْبُدُوهُ – അതിനാൽ നിങ്ങൾ അവനെ ആരാധിക്കുവിൻ
  • صِرَاطٌ مُسْتَقِيمٌ – നേരായ പാത / വളഞ്ഞുപുളഞ്ഞതല്ലാത്ത മാർഗ്ഗം

വ്യാഖ്യാനം:

ഈ വചനത്തിൽ ഈസാ നബി (അ) തന്റെ ജനതയോട് പറയുന്നതായി അല്ലാഹു വിവരിക്കുന്നു: തീർച്ചയായും അല്ലാഹു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമാണ്. അവൻ മാത്രമാണ് ആരാധനക്കും അനുസരണക്കും അർഹൻ. ഞാനും നിങ്ങളും അവന്റെ ദാസന്മാർ മാത്രമാണ്; എനിക്കും നിങ്ങൾക്കും ഇടയിൽ യാതൊരു വ്യത്യാസവുമില്ല. അതിനാൽ നിങ്ങൾ അവനെ മാത്രം ആരാധിക്കുവിൻ. ഞാൻ നിങ്ങളെ ക്ഷണിക്കുന്ന ഈ മാർഗ്ഗം—അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക—അതാണ് നേരായ പാത. അതിൽ യാതൊരു വക്രതയും ഇല്ല. അത് മനുഷ്യനെ ഐഹിക ജീവിതത്തിലും പരലോക ജീവിതത്തിലും വിജയത്തിലേക്ക് നയിക്കുന്നു.

പാഠങ്ങളും പ്രയോജനങ്ങളും:

  1. ഏകദൈവാരാധനയുടെ സാർവ്വത്രിക സന്ദേശം: ഈസാ നബി മുതൽ മുഹമ്മദ് നബി (സ) വരെയുള്ള എല്ലാ പ്രവാചകന്മാരും കൊണ്ടുവന്നത് ഒരേ സന്ദേശമാണ്—അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഇത് ഇസ്ലാമിന്റെ കാതലായ സന്ദേശമാണ്.
  2. പ്രവാചകന്മാർ മനുഷ്യർ മാത്രം: ഈസാ നബി (അ) തന്നെക്കുറിച്ച് വ്യക്തമാക്കുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദാസൻ മാത്രമാണെന്നാണ്. ഇത് ക്രിസ്ത്യാനികൾക്ക് ഒരു വലിയ പാഠമാണ്—ഈസാ നബി ദൈവമോ ദൈവപുത്രനോ അല്ല.
  3. നേരായ പാതയുടെ വ്യക്തത: ജീവിതത്തിൽ വിജയിക്കാനുള്ള ഏക മാർഗ്ഗം അല്ലാഹുവിനെ അനുസരിക്കുക എന്നതാണ്. ഈ പാത വ്യക്തവും ലളിതവുമാണ്; അതിൽ സംശയത്തിനോ ആശയക്കുഴപ്പത്തിനോ ഇടമില്ല.
  4. സ്നേഹത്തിന്റെയും വിനയത്തിന്റെയും മാതൃക: ഈസാ നബി (അ) തന്റെ ജനതയോട് സ്നേഹത്തോടെയും വിനയത്തോടെയും സത്യം വിളംബരം ചെയ്തു. ഇത് നാം മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുമ്പോൾ സ്വീകരിക്കേണ്ട മാതൃകയാണ്.


📜 ആയത്ത് 49-53 — സൂറ ആൽ-ഇംറാൻ

49وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
50وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ
എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
51إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُّسْتَقِيمٌ
തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.
52۞ فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
53رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ
(തുടര്‍ന്ന് അവര്‍ പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്‍റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.
ആൽ-ഇംറാൻഖുർആൻ സൂചിക
200ആയത്ത്
MedinanRevelation
51ആയത്ത്

വിവർത്തനം — ആൽ-ഇംറാൻ 51

സൂറ ആൽ-ഇംറാൻ ആയത്ത് 51 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു…

സൂറ ആയത്ത് 51/200 — സൂറ ആൽ-ഇംറാൻ آل عمران (Medinan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ ആൽ-ഇംറാൻ കേൾക്കൂ, സൂറ ആൽ-ഇംറാൻ വിവർത്തനം, സൂറ ആൽ-ഇംറാൻ mp3, സൂറ ആൽ-ഇംറാൻ pdf. ആയത്ത് 49–53. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers