അൽ-ഫത്തഹ് · 12/29
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഫത്തഹ്
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَىٰ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمْ وَظَنَنتُمْ ظَنَّ السَّوْءِ وَكُنتُمْ قَوْمًا بُورًا ۝١٢
Bal zanantum al lany yanqalibar Rasoolu walmu`minoona ilaaa ahleehim abadanw wa zuyyina zaalika fee quloobikum wa zanantum zannnas saw`i wa kuntum qawmam booraa
📖 മലയാളത്തിൽ
അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്‌. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • بُورًا: നശിച്ചുപോയവർ, ഒരു നൻമയ്ക്കും കൊള്ളാത്തവർ, നാശം സംഭവിച്ചവർ.

വ്യാഖ്യാനം:

നിങ്ങൾ ഒഴികഴിവ് പറഞ്ഞത് സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നതുകൊണ്ടാണെന്നാണ്. എന്നാൽ യഥാർത്ഥ കാരണം അതല്ല. നിങ്ങൾ വിചാരിച്ചത്, റസൂൽ (ﷺ) അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളും ശത്രുക്കളാൽ നശിപ്പിക്കപ്പെടുകയും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരാതിരിക്കുകയും ചെയ്യുമെന്നാണ്. ഈ ദുഷിച്ച ചിന്ത പിശാച് നിങ്ങളുടെ ഹൃദയങ്ങളിൽ അലങ്കരിച്ചു കാണിച്ചുകൊടുത്തു. അത് നിങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ വേരൂന്നി. അല്ലാഹു തന്റെ പ്രവാചകനെയും വിശ്വാസികളെയും സഹായിക്കുകയില്ലെന്നും അവർ പരാജയപ്പെടുമെന്നുമുള്ള മോശമായ ധാരണ നിങ്ങൾ വച്ചുപുലർത്തി. ഇതെല്ലാം കൊണ്ട് നിങ്ങൾ നാശത്തിലേക്ക് വീണുപോയ ഒരു ജനതയായിത്തീർന്നു. നൻമയുടെ ഒരു കാര്യത്തിനും നിങ്ങൾ യോഗ്യരല്ലാതായി.

പ്രയോജനങ്ങൾ:

  1. അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരം വയ്ക്കുക എന്നത് വിശ്വാസിയുടെ കടമയാണ്. അല്ലാഹുവിനെക്കുറിച്ചുള്ള മോശം ധാരണ ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്നു.
  2. അല്ലാഹു തന്റെ ദീനിനെയും പ്രവാചകനെയും സഹായിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഈ വാഗ്ദാനത്തിൽ ദൃഢവിശ്വാസമുള്ളവർ മാത്രമേ സത്യമാർഗത്തിൽ സ്ഥിരത പുലർത്തുകയുള്ളൂ.
  3. പിശാച് മനുഷ്യന്റെ ഹൃദയത്തിൽ തെറ്റായ ചിന്തകൾ അലങ്കരിച്ചു കാണിച്ച് അവനെ സത്യമാർഗത്തിൽ നിന്ന് തടയുന്നു. അതിനാൽ വിശ്വാസി എപ്പോഴും ജാഗ്രത പാലിക്കുകയും അല്ലാഹുവിനോട് സഹായം തേടുകയും വേണം.
  4. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അല്ലാഹു സഹായവും വിജയവും നൽകുമെന്നത് ഉറപ്പാണ്. ഈ വിശ്വാസം മുസ്ലിംകളിൽ ധൈര്യവും ദൃഢതയും വളർത്തുന്നു.


📜 ആയത്ത് 10-14 — സൂറ അൽ-ഫത്തഹ്

10إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا
തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്‌. അതിനാല്‍ ആരെങ്കിലും (അത്‌) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.
11سَيَقُولُ لَكَ الْمُخَلَّفُونَ مِنَ الْأَعْرَابِ شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِي قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ اللَّهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا ۚ بَلْ كَانَ اللَّهُ بِمَا تَعْمَلُونَ خَبِيرًا
ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്‌. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്‌? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
12بَلْ ظَنَنتُمْ أَن لَّن يَنقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَىٰ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمْ وَظَنَنتُمْ ظَنَّ السَّوْءِ وَكُنتُمْ قَوْمًا بُورًا
അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്‌. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.
13وَمَن لَّمْ يُؤْمِن بِاللَّهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا
അല്ലാഹുവിലും അവന്‍റെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികള്‍ക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
14وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അൽ-ഫത്തഹ്ഖുർആൻ സൂചിക
29ആയത്ത്
MedinanRevelation
12ആയത്ത്

വിവർത്തനം — അൽ-ഫത്തഹ് 12

സൂറ അൽ-ഫത്തഹ് ആയത്ത് 12 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍…

സൂറ ആയത്ത് 12/29 — സൂറ അൽ-ഫത്തഹ് الفتح (Medinan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഫത്തഹ് കേൾക്കൂ, സൂറ അൽ-ഫത്തഹ് വിവർത്തനം, സൂറ അൽ-ഫത്തഹ് mp3, സൂറ അൽ-ഫത്തഹ് pdf. ആയത്ത് 10–14. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers