അൽ-അഅ്റാഫ് · 167/206
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-അഅ്റാഫ്
وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَن يَسُومُهُمْ سُوءَ الْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ الْعِقَابِ ۖ وَإِنَّهُ لَغَفُورٌ رَّحِيمٌ ۝١٦٧
Wa iz ta azzana Rabbuka la yab`asannna `alaihim ilaa Yawmil Qiyaamati mai yasoomuhum sooo`al `azaab; inna Rabbaka lasaree`ul `iqaab; wa innahoo la Ghafoorur Raheem
📖 മലയാളത്തിൽ
അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • തഅദ്ദന: അറിയിച്ചു, വ്യക്തമാക്കി.
  • ലയബ്അസന്ന: തീർച്ചയായും അയയ്ക്കും.
  • യസൂമുഹും: അവർക്ക് ആസ്വദിപ്പിക്കും / അനുഭവിപ്പിക്കും.
  • സൂഅൽ അദാബ്: നിന്ദ്യവും കഠിനവുമായ ശിക്ഷ.

വ്യാഖ്യാനം:

പ്രവാചകരേ, അല്ലാഹു യഹൂദന്മാർക്ക് വ്യക്തമായി അറിയിച്ച സംഗതി ഓർക്കുക: അന്ത്യദിനം വരെ അവരുടെ മേൽ അവർക്ക് നിന്ദ്യവും കഠിനവുമായ ശിക്ഷ നൽകുന്ന വിഭാഗങ്ങളെ അല്ലാഹു അയച്ചുകൊണ്ടിരിക്കും. സുലൈമാൻ നബി(അ)ക്ക് ശേഷം ബുഖ്ത്നസ്സർ എന്ന രാജാവിനെ അല്ലാഹു അവരുടെ നേരെ അയച്ചു. അയാൾ അവരുടെ നാടുകൾ നശിപ്പിച്ചു, പുരുഷന്മാരെ കൊലപ്പെടുത്തി, സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി. ശേഷിച്ചവരുടെ മേൽ ജസിയ (നികുതി) ചുമത്തി. ഇത് അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലമായിരുന്നു.

നിങ്ങളുടെ രക്ഷിതാവ് ശിക്ഷ നൽകുന്നതിൽ അതിവേഗമുള്ളവനാണ്. അവനെ ധിക്കരിക്കുന്നവർക്ക് ഇഹലോകത്തുതന്നെ ശിക്ഷ നൽകുന്നതിൽ അവൻ താമസിപ്പിക്കുന്നില്ല. എന്നാൽ അതേ സമയം, പശ്ചാത്തപിച്ച് തിരിച്ചുവരുന്നവരുടെ പാപങ്ങൾ പൊറുക്കുന്നവനും അവരോട് അത്യന്തം കാരുണ്യവാനുമാണ് അവൻ. തന്റെ ദാസന്മാരിൽ പശ്ചാത്തപിച്ച് സത്യവിശ്വാസം സ്വീകരിക്കുന്നവർക്ക് അവൻ മാപ്പ് നൽകുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുന്നു.

പാഠങ്ങളും പ്രയോജനങ്ങളും:

  1. അല്ലാഹുവിന്റെ ശിക്ഷ അതിവേഗമുള്ളതാണ്. അതിനാൽ അവന്റെ കൽപ്പനകൾ ലംഘിക്കുന്നതിൽ നാം ജാഗ്രത പാലിക്കണം.
  2. അല്ലാഹു നീതിമാനാണ്; അവന്റെ ശിക്ഷ അർഹിക്കുന്നവർക്ക് മാത്രമേ ലഭിക്കൂ. അത് അവന്റെ നീതിയുടെ പ്രകടനമാണ്.
  3. അല്ലാഹുവിന്റെ കാരുണ്യം വളരെ വിശാലമാണ്. എത്ര വലിയ പാപം ചെയ്തവനായാലും പശ്ചാത്തപിച്ച് അവങ്കലേക്ക് തിരിച്ചുവന്നാൽ അവൻ പൊറുത്തുകൊടുക്കും.
  4. ഈ ലോകത്ത് അല്ലാഹുവിന്റെ ശിക്ഷ വരുന്നത് മുന്നറിയിപ്പും പാഠവുമാണ്. അത് നാം ഗൗരവമായി എടുക്കുകയും നമ്മുടെ ജീവിതം നന്നാക്കാൻ ശ്രമിക്കുകയും വേണം.
  5. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും അവന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ മാർഗം. ഭയവും പ്രതീക്ഷയും തമ്മിൽ സന്തുലിതമായി നിലനിർത്തണം.


📜 ആയത്ത് 165-169 — സൂറ അൽ-അഅ്റാഫ്

165فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
166فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.
167وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَن يَسُومُهُمْ سُوءَ الْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ الْعِقَابِ ۖ وَإِنَّهُ لَغَفُورٌ رَّحِيمٌ
അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
168وَقَطَّعْنَاهُمْ فِي الْأَرْضِ أُمَمًا ۖ مِّنْهُمُ الصَّالِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَاهُم بِالْحَسَنَاتِ وَالسَّيِّئَاتِ لَعَلَّهُمْ يَرْجِعُونَ
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്‌. അതിന് താഴെയുള്ളവരും അവരിലുണ്ട്‌. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
169فَخَلَفَ مِن بَعْدِهِمْ خَلْفٌ وَرِثُوا الْكِتَابَ يَأْخُذُونَ عَرَضَ هَٰذَا الْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُ يَأْخُذُوهُ ۚ أَلَمْ يُؤْخَذْ عَلَيْهِم مِّيثَاقُ الْكِتَابِ أَن لَّا يَقُولُوا عَلَى اللَّهِ إِلَّا الْحَقَّ وَدَرَسُوا مَا فِيهِ ۗ وَالدَّارُ الْآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ
അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
അൽ-അഅ്റാഫ്ഖുർആൻ സൂചിക
206ആയത്ത്
MeccanRevelation
167ആയത്ത്

വിവർത്തനം — അൽ-അഅ്റാഫ് 167

സൂറ അൽ-അഅ്റാഫ് ആയത്ത് 167 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ…

സൂറ ആയത്ത് 167/206 — സൂറ അൽ-അഅ്റാഫ് الأعراف (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-അഅ്റാഫ് കേൾക്കൂ, സൂറ അൽ-അഅ്റാഫ് വിവർത്തനം, സൂറ അൽ-അഅ്റാഫ് mp3, സൂറ അൽ-അഅ്റാഫ് pdf. ആയത്ത് 165–169. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers