അസ്-സുമർ · 69/75
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സുമർ
وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ ۝٦٩
Wa ashraqatil ardu binoori Rabbihaa wa wudi`al Kitaabu wa jeee`a bin nabiyyeena wash shuhadaaa`i wa qudiya bainahum bilhaqqi wa hum laa yuzlamoon
📖 മലയാളത്തിൽ
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

🎧 കേൾക്കൂ
📜

വിവർത്തനം — Tafsir

പദാർത്ഥങ്ങൾ:

  • അശ്റഖതിൽ അർദ്വ്: ഭൂമി പ്രകാശിച്ചു, വെളിച്ചം കൊണ്ട് തിളങ്ങി.
  • ബിനൂരി രബ്ബിഹാ: തന്റെ രക്ഷിതാവിന്റെ പ്രകാശം കൊണ്ട്.
  • വുദിഅൽ കിതാബ്: കർമ്മങ്ങളുടെ രേഖ (പുസ്തകം) സ്ഥാപിക്കപ്പെട്ടു.
  • ശുഹദാഅ്: സാക്ഷികൾ.
  • ഖുദിയ: വിധി കൽപ്പിക്കപ്പെട്ടു.

വ്യാഖ്യാനം:

അന്ത്യദിനത്തിൽ അല്ലാഹു തന്റെ സൃഷ്ടികൾക്കിടയിൽ വിധി തീർപ്പുകൽപ്പിക്കാൻ പ്രത്യക്ഷനാകുമ്പോൾ, ഭൂമി തന്റെ രക്ഷിതാവിന്റെ പ്രകാശം കൊണ്ട് പ്രകാശിതമാകും. അന്ന് ഓരോരുത്തരുടെയും കർമ്മങ്ങൾ രേഖപ്പെടുത്തിയ പുസ്തകങ്ങൾ പുറത്തെടുത്ത് വയ്ക്കപ്പെടും. പ്രവാചകന്മാരെയും സാക്ഷികളെയും (അതായത്, മുഹമ്മദ് നബി ﷺ യുടെ സമുദായത്തെ) കൊണ്ടുവരപ്പെടും. പ്രവാചകന്മാർ തങ്ങളുടെ സമുദായങ്ങൾക്ക് ദൈവസന്ദേശം എത്തിച്ചതിന് സാക്ഷ്യം വഹിക്കും, അവരുടെ സമുദായങ്ങൾ ആ സന്ദേശം നിഷേധിച്ചുവെന്ന് സ്ഥിരീകരിക്കാൻ മുഹമ്മദ് നബി ﷺ യുടെ സമുദായവും സാക്ഷ്യം വഹിക്കും. എന്നിട്ട് അല്ലാഹു എല്ലാവർക്കിടയിലും പൂർണ്ണമായ നീതിയോടെ വിധി തീർപ്പുകൽപ്പിക്കും. അവർക്ക് യാതൊരു അനീതിയും സംഭവിക്കുകയില്ല; ഒരു നൻമയും കുറയ്ക്കപ്പെടുകയില്ല, ഒരു തിൻമയും വർദ്ധിപ്പിക്കപ്പെടുകയുമില്ല.

പാഠങ്ങളും പ്രയോജനങ്ങളും:

  1. അല്ലാഹുവിന്റെ നീതി പൂർണ്ണമാണ്. അന്ത്യവിധി ദിനത്തിൽ ഒരാൾക്കും യാതൊരു അനീതിയും സംഭവിക്കില്ല എന്നത് വിശ്വാസിയെ സമാധാനിപ്പിക്കുന്നു. ഈ ലോകത്ത് അനീതി അനുഭവിച്ചവർക്ക് അന്ന് പൂർണ്ണമായ നീതി ലഭിക്കും.
  2. ഓരോ വ്യക്തിയുടെയും കർമ്മങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇത് മനുഷ്യനെ നന്മയിലേക്ക് പ്രേരിപ്പിക്കുകയും തിൻമയിൽ നിന്ന് വിരമിപ്പിക്കുകയും ചെയ്യുന്നു.
  3. മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് മഹത്തായ പദവിയുണ്ട് - അവർ മറ്റ് സമുദായങ്ങൾക്ക് സാക്ഷികളായിരിക്കും. ഇത് ഈ സമുദായത്തിന് വലിയ ഉത്തരവാദിത്തവും ബഹുമതിയുമാണ്.
  4. അല്ലാഹുവിന്റെ പ്രകാശം കൊണ്ട് ഭൂമി പ്രകാശിക്കും എന്നത് സൂചിപ്പിക്കുന്നത്, അന്ത്യദിനത്തിൽ അല്ലാഹുവിന്റെ മഹത്വവും പ്രതാപവും എല്ലാവർക്കും വ്യക്തമാകും എന്നാണ്. അതിനാൽ, ഈ ലോകത്ത് വിശ്വസിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അന്ന് സമാധാനവും സന്തോഷവുമായിരിക്കും.


📜 ആയത്ത് 67-71 — സൂറ അസ്-സുമർ

67وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.
68وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു.
69وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
70وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ.
71وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
അസ്-സുമർഖുർആൻ സൂചിക
75ആയത്ത്
MeccanRevelation
69ആയത്ത്

വിവർത്തനം — അസ്-സുമർ 69

സൂറ അസ്-സുമർ ആയത്ത് 69 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും…

സൂറ ആയത്ത് 69/75 — സൂറ അസ്-സുമർ الزمر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സുമർ കേൾക്കൂ, സൂറ അസ്-സുമർ വിവർത്തനം, സൂറ അസ്-സുമർ mp3, സൂറ അസ്-സുമർ pdf. ആയത്ത് 67–71. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers