📖 0/604 പേജുകൾ വായിച്ചു
📄 585
സൂറ അബസ
bismillah
عَبَسَ وَتَوَلَّىٰٓ  ۝١ أَن جَآءَهُ ٱلۡأَعۡمَىٰ  ۝٢ وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ  ۝٣ أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ  ۝٤ أَمَّا مَنِ ٱسۡتَغۡنَىٰ  ۝٥ فَأَنتَ لَهُۥ تَصَدَّىٰ  ۝٦ وَمَا عَلَيۡكَ أَلَّا يَزَّكَّىٰ  ۝٧ وَأَمَّا مَن جَآءَكَ يَسۡعَىٰ  ۝٨ وَهُوَ يَخۡشَىٰ  ۝٩ فَأَنتَ عَنۡهُ تَلَهَّىٰ  ۝١٠ كـَلَّآ إِنَّهَا تَذۡكِرَةٌ  ۝١١ فَمَن شَآءَ ذَكَرَهُۥ  ۝١٢ فِي صُحُفٍ مُّكَرَّمَةٍ  ۝١٣ مَّرۡفُوعَةٍ مُّطَهَّرَةِۭ  ۝١٤ بِأَيۡدِي سَفَرَةٍ  ۝١٥ كِرَامِۭ بَرَرَةٍ  ۝١٦ قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ  ۝١٧ مِنۡ أَيِّ شَيۡءٍ خَلَقَهُۥ  ۝١٨ مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ  ۝١٩ ثُمَّ ٱلسَّبِيلَ يَسَّرَهُۥ  ۝٢٠ ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ  ۝٢١ ثُمَّ إِذَا شَآءَ أَنشَرَهُۥ  ۝٢٢ كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ  ۝٢٣ فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ  ۝٢٤ أَنَّا صَبَبۡنَا ٱلۡمَآءَ صَبًّا  ۝٢٥ ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقًّا  ۝٢٦ فَأَنۢبَتۡنَا فِيهَا حَبًّا  ۝٢٧ وَعِنَبًا وَقَضۡبًا  ۝٢٨ وَزَيۡتُونًا وَنَخۡلًا  ۝٢٩ وَحَدَآئِقَ غُلۡبًا  ۝٣٠ وَفَٰكِهَةً وَأَبًّا  ۝٣١ مَّتَٰعًا لَّكُمۡ وَلِأَنۡعَٰمِكُمۡ  ۝٣٢ فَإِذَا جَآءَتِ ٱلصَّآخَّةُ  ۝٣٣ يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ  ۝٣٤ وَأُمِّهِۦ وَأَبِيهِ  ۝٣٥ وَصَٰحِبَتِهِۦ وَبَنِيهِ  ۝٣٦ لِكُلِّ ٱمۡرِيٍٕ مِّنۡهُمۡ يَوۡمَئِذٍ شَأۡنٌ يُغۡنِيهِ  ۝٣٧ وُجُوهٌ يَوۡمَئِذٍ مُّسۡفِرَةٌ  ۝٣٨ ضَاحِكَةٌ مُّسۡتَبۡشِرَةٌ  ۝٣٩ وَوُجُوهٌ يَوۡمَئِذٍ عَلَيۡهَا غَبَرَةٌ  ۝٤٠ تَرۡهَقُهَا قَتَرَةٌ  ۝٤١ أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ  ۝٤٢
സൂറ അബസ
bismillah
80:1
عَبَسَ وَتَوَلَّىٰٓ  ۝١
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
80:2
أَن جَآءَهُ ٱلۡأَعۡمَىٰ  ۝٢
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
80:3
وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ  ۝٣
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
80:4
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ  ۝٤
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
80:5
أَمَّا مَنِ ٱسۡتَغۡنَىٰ  ۝٥
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
80:6
فَأَنتَ لَهُۥ تَصَدَّىٰ  ۝٦
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
80:7
وَمَا عَلَيۡكَ أَلَّا يَزَّكَّىٰ  ۝٧
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
80:8
وَأَمَّا مَن جَآءَكَ يَسۡعَىٰ  ۝٨
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
80:9
وَهُوَ يَخۡشَىٰ  ۝٩
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
80:10
فَأَنتَ عَنۡهُ تَلَهَّىٰ  ۝١٠
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
80:11
كـَلَّآ إِنَّهَا تَذۡكِرَةٌ  ۝١١
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
80:12
فَمَن شَآءَ ذَكَرَهُۥ  ۝١٢
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
80:13
فِي صُحُفٍ مُّكَرَّمَةٍ  ۝١٣
ആദരണീയമായ ചില ഏടുകളിലാണത്‌.
80:14
مَّرۡفُوعَةٍ مُّطَهَّرَةِۭ  ۝١٤
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
80:15
بِأَيۡدِي سَفَرَةٍ  ۝١٥
ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
80:16
كِرَامِۭ بَرَرَةٍ  ۝١٦
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
80:17
قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ  ۝١٧
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
80:18
مِنۡ أَيِّ شَيۡءٍ خَلَقَهُۥ  ۝١٨
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
80:19
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ  ۝١٩
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
80:20
ثُمَّ ٱلسَّبِيلَ يَسَّرَهُۥ  ۝٢٠
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
80:21
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ  ۝٢١
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
80:22
ثُمَّ إِذَا شَآءَ أَنشَرَهُۥ  ۝٢٢
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
80:23
كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ  ۝٢٣
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
80:24
فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ  ۝٢٤
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
80:25
أَنَّا صَبَبۡنَا ٱلۡمَآءَ صَبًّا  ۝٢٥
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
80:26
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقًّا  ۝٢٦
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
80:27
فَأَنۢبَتۡنَا فِيهَا حَبًّا  ۝٢٧
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
80:28
وَعِنَبًا وَقَضۡبًا  ۝٢٨
മുന്തിരിയും പച്ചക്കറികളും
80:29
وَزَيۡتُونًا وَنَخۡلًا  ۝٢٩
ഒലീവും ഈന്തപ്പനയും
80:30
وَحَدَآئِقَ غُلۡبًا  ۝٣٠
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
80:31
وَفَٰكِهَةً وَأَبًّا  ۝٣١
പഴവര്‍ഗവും പുല്ലും.
80:32
مَّتَٰعًا لَّكُمۡ وَلِأَنۡعَٰمِكُمۡ  ۝٣٢
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
80:33
فَإِذَا جَآءَتِ ٱلصَّآخَّةُ  ۝٣٣
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
80:34
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ  ۝٣٤
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
80:35
وَأُمِّهِۦ وَأَبِيهِ  ۝٣٥
തന്‍റെ മാതാവിനെയും പിതാവിനെയും.
80:36
وَصَٰحِبَتِهِۦ وَبَنِيهِ  ۝٣٦
തന്‍റെ ഭാര്യയെയും മക്കളെയും.
80:37
لِكُلِّ ٱمۡرِيٍٕ مِّنۡهُمۡ يَوۡمَئِذٍ شَأۡنٌ يُغۡنِيهِ  ۝٣٧
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
80:38
وُجُوهٌ يَوۡمَئِذٍ مُّسۡفِرَةٌ  ۝٣٨
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
80:39
ضَاحِكَةٌ مُّسۡتَبۡشِرَةٌ  ۝٣٩
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
80:40
وَوُجُوهٌ يَوۡمَئِذٍ عَلَيۡهَا غَبَرَةٌ  ۝٤٠
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
80:41
تَرۡهَقُهَا قَتَرَةٌ  ۝٤١
അവയെ കൂരിരുട്ട് മൂടിയിരിക്കും.
80:42
أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ  ۝٤٢
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.


📚Juz 30 📄585 / 604



Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Tuesday, September 1, 2026

Don't forget us in your sincere prayers