Alaaa inna lillaahi man fis samaawaati wa man fil ard; wa maa yattabi`ul lazeena yad`oona min doonil laahi shurakaaa`; iny yattabi`oona illaz zannna wa in hum illaa yakhrusoon
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
🌐 Additional reference in தமிழ்
🌐 தமிழ்
அறிந்து கொள்ளுங்கள் வானங்கிளல் இருப்பவையும், பூமியில் இருப்பவையும் (அனைத்தும்) நிச்சயமாக அல்லாஹ்வுக்கே உரியன. அல்லாஹ் அல்லாத வேறு (அவர்கள் இணை வைக்கும் தெய்வங்களில்) எதனைப் பின்பற்றுகிறார்கள்? அவர்கள் பின் பற்றுவது வெறும் யூகமேயன்றி வேறொன்றும் இல்லை - இன்னும், அவர்கள் வெறும் கற்பனை செய்பவர்களே.
അറിയുക: ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും എല്ലാം അല്ലാഹുവിന്റെത് തന്നെയാകുന്നു. മലക്കുകൾ, മനുഷ്യർ, ജിന്നുകൾ തുടങ്ങി സർവ്വ സൃഷ്ടികളും അവന്റെ അധീനതയിലും മേൽനോട്ടത്തിലുമാണ്. അവൻ ഇച്ഛിക്കുന്നത് ചെയ്യുന്നു; അവൻ വിധിക്കുന്നത് നടപ്പിലാക്കുന്നു.
എന്നിട്ടും അല്ലാഹുവിന് പുറമെ മറ്റുള്ളവരെ വിളിച്ചുപ്രാർത്ഥിക്കുന്നവർ യഥാർത്ഥത്തിൽ എന്തിനെയാണ് പിന്തുടരുന്നത്? അവർ വിളിക്കുന്ന ആ ദൈവങ്ങൾ അല്ലാഹുവിന്റെ പങ്കാളികളല്ല, ഒരിക്കലും ആകുകയുമില്ല. അല്ലാഹുവിന് പങ്കാളികളുണ്ടെന്നത് അസംഭവ്യമായ കാര്യമാണ്. അവർ പിന്തുടരുന്നത് വെറും ഊഹാപോഹങ്ങളെ മാത്രമാണ്. തങ്ങളുടെ ആരാധ്യന്മാർ അവരെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുമെന്നും അവർക്കുവേണ്ടി ശുപാർശ ചെയ്യുമെന്നുമുള്ള അവരുടെ വിശ്വാസം കേവലം ഊഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവർ അല്ലാഹുവിന്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാണ്; അവന് പങ്കാളികളുണ്ടെന്ന് ആരോപിക്കുന്നത് വലിയ നുണയാണ്.
ഈ ആയത്തിൽ നിന്നുള്ള പാഠങ്ങൾ:
സർവ്വാധിപത്യം അല്ലാഹുവിന് മാത്രമാണ്. ആകാശഭൂമികളിലുള്ള സകലതും അവന്റെ സൃഷ്ടിയും അവന്റെ ഉടമസ്ഥതയിലുള്ളതുമാണ്. ഇത്രയും വലിയ രാജാധികാരിയായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ.
അല്ലാഹുവിന് പങ്കാളികളുണ്ടെന്ന വാദം അടിസ്ഥാനരഹിതമായ ഊഹമാണ്. യുക്തിയും തെളിവും ഇല്ലാത്ത കാര്യം പിന്തുടരുന്നത് മനുഷ്യന് നഷ്ടമാണ്.
ശിർക്ക് (അല്ലാഹുവിന് പങ്കുചേർക്കൽ) ഏറ്റവും വലിയ അക്രമവും കള്ളവുമാണ്. അത് അല്ലാഹുവിന്റെ മേലുള്ള കടുത്ത അപവാദമാണ്.
ഏകദൈവവിശ്വാസമാണ് സത്യമാർഗ്ഗം. അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അർഹൻ. അവനെ മാത്രം വിളിച്ചുപ്രാർത്ഥിക്കുകയും അവനിൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിജയി.
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം.
(നബിയേ,) അവരുടെ വാക്ക് നിനക്ക് വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് (ദൈവത്തിന് സന്താനം ഉണ്ടെന്നതിന്) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ?
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.